കാഞ്ഞങ്ങാടിന്റെ വികസന കുതിപ്പിന് നേതൃത്വം നൽകിയ ജനങ്ങളുടെ പ്രിയപ്പെട്ട മന്ത്രി ഇ ചന്ദ്രശേഖരൻ മൂന്നാം അങ്കത്തിന്. രാഷ്ട്രീയ വിശുദ്ധിയും എളിമയും നേതൃപാടവവുംകൊണ്ട് രാഷ്ട്രീയ എതിരാളികൾക്ക് പോലും ഇഷ്ടമായ നേതാവാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ.കാഞ്ഞങ്ങാട് മൂന്നാം തവണയാണ് മത്സരിക്കുന്നത്.
സിപിഐ ദേശീയ കൗൺസിലംഗവും സംസ്ഥാന സംസ്ഥാന എക്സിക്യൂട്ടീവംഗവുമാണ് ചന്ദ്രശേഖരൻ.1969 ൽ എഐവൈഎഫിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. കാസർകോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. സി പി ഐ കാസർകോട് താലൂക്ക് കമ്മറ്റിയംഗം, അവിഭക്ത കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം, സംസ്ഥാന കൗൺസിൽ അംഗം. എന്നീ നിലകളിലും പ്രവർത്തിച്ചു. 1984ൽ കാസർകോട് ജില്ല രൂപീകരിച്ചപ്പോൾ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി 1987 മുതൽ സിപിഐ കാസർകോട് ജില്ലാ സെക്രട്ടറിയായി.
[poll id="2993"]